You are the visitor of

Friday, December 2, 2011

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കേരളത്തെ വഞ്ചിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ AG കേരളത്തെ വഞ്ചിച്ചു. ഡാം തകരുകയാണെങ്കില്‍ അതിലെ വെള്ളം മുഴുവനും ഇടുക്കി അണക്കെട്ട് ഉള്‍ക്കൊള്ളുമെന്നാണ് AG ഹൈക്കോടതിയെ അറിയിച്ചത്.  എന്നാല്‍ എന്താണ് വസ്തുത.  ഡാം തകരുകയാണെങ്കിലല്ല, ഡാമിലെ വെള്ളം തുറന്നുവിട്ടാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ഇടുക്കിയ ഡാമിനുകഴിയുമെന്നാണ് പറഞ്ഞതെന്നാണിപ്പോള്‍ ടിയാന്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിച്ചുവെന്നും AG അഭിപ്രായപ്പെട്ടു.  
AG യുടെ നിലപാട്കേരള ഗവണ്‍മെന്‍റിന്‍റെ നിലപാടല്ല എന്ന് പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. കോടതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണം. ഭൂചലനവും അതിവൃഷ്ടിയും തടയാന്‍ കോടതിക്കാവില്ല. 
 അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ ഹൈക്കോടതിയിലെ പ്രസ്താവന പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ.ജിയുടെ നിലപാടിന്റെ കാര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നാളെ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

No comments:

Post a Comment