You are the visitor of

Sunday, January 6, 2013

പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും പണിമുടക്കവും

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുന്നു.  ഇതിനെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. (മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

എന്താണ് പങ്കാളിത്ത പെന്‍ഷന്‍?

കേരളസര്‍ക്കാര്‍ പറയുന്നത് ആദ്യം കേള്‍ക്കാം.

കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംബ്രദായമാണ്.  അതനുസരിച്ച് സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മരണം വരെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിശ്ചിത പെന്‍ഷന്‍ ലഭിക്കുന്നു.  എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പെന്‍ഷന്‍ സംബ്രദായമനുസരിച്ച് 2013 ഏപ്രില്‍ 1-നുശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളത്തിന്‍െറയും ക്ഷാമബത്തയുടെയും 10 ശതമാനം വീതം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ് മെന്‍റ് അതോറിട്ടിയില്‍ (PFRDA) അടയ്ക്കണം.  തത്തുല്യമായ തുക ഗവണ്‍മെന്‍റും പ്രസ്തുത അക്കൌണ്ടില്‍ അടയ്ക്കും. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അയാളുടെ പെന്‍ഷന്‍ ഫണ്ട് അക്കൌണ്ടിലുള്ള 60 ശതമാനം തുക പിന്‍വലിക്കാം.  ആന്വിറ്റി പദ്ധതിയനുസരിച്ച് ബാക്കിവരുന്ന തുകയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നു.


(മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

ഇനി ജീവനക്കാരുടെ ഭാഗമാകട്ടെ;പുതിയ പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്കോ സര്‍ക്കാരിനോ പൊതുസമൂഹത്തിനോ യാതൊരു മെച്ചവും ഉണ്ടക്കുന്നതല്ല. പുതിയ പദ്ധതിയുടെ രൂപരേഖയെ സംബന്ധിച്ചോ മിനിമം പെന്‍ഷനെങ്കിലും ഉറപ്പുവരുത്തുമെന്നതിനെക്കുറിച്ചോ സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല.  ഇത് വെറുമൊരു നിക്ഷേപപദ്ധതിമാത്രമാണ്.  നിക്ഷേപകാലാവധി കഴിയുമ്പോള്‍ അതില്‍നിന്നും 60% പിന്‍വലിക്കുകയും ശേഷിച്ചഭാഗത്തിന്‍െറ പലിശയിനത്തില്‍ ചെറിയൊരുതുക (നക്കാപ്പിച്ച) ലഭിച്ചാലായി ലഭിച്ചില്ലെങ്കിലായി.  പെന്‍ഷന്‍ എന്നതു മാറ്റിവച്ച വേതനമാണ്. നിലവില്‍ അത് സര്‍ക്കാരാണ് മാറ്റിവയ്ക്കേണ്ടത്.  എന്നാല്‍ ഒരു സര്‍ക്കാരും അങ്ങിനെ ഒരു തുക മാറ്റി വച്ചതായി കാണുന്നില്ല.  ഇപ്പോള്‍ പറയുന്ന 10% തുക സര്‍ക്കാര്‍ മാറ്റി വയ്ക്കുമെന്നതിന് ഉറപ്പില്ല.  മാത്രമല്ല ജീവനക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്നതുക ഷെയര്‍ മാര്‍ക്കറ്റില്‍ ചൂതാട്ടത്തിന് നല്‍കും.  സാമ്പത്തികപ്രതിസന്ധിയിലുഴലുന്ന  സ്വകാര്യ ആഗോള കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം.  സംസ്ഥാന റവന്യൂവരുമാനത്തിന്‍െറ സിംഹഭാഗവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനായി ഉപയോഗിക്കുന്നുവെന്നത് സത്യമല്ല.  യഥാര്‍ത്ഥ വസ്തുത വെളിവാക്കണം.  ഈ പദ്ധതിയുടെ ആരംഭപ്രവര്‍ത്തനസമയത്ത് അനുകൂല സംഘടന പറഞ്ഞത്...പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരു നോണ്‍ ഇഷ്യൂ ആണ്. ഇടതുപക്ഷക്കാര്‍ പുലി വരുന്നേ പുലി വരുന്നേ എന്ന് വെറുതെ വിളിച്ചുകൂവുകയാണ്. ഇനി അഥവാ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചാല്‍ ആദ്യം സമരത്തിനിറങ്ങുന്നത് സെറ്റോ സംഘടനയായിരിക്കും എന്നാണ്..... എന്താ ഇപ്പോള്‍ പുലി വന്നില്ലേ, എന്നിട്ടെന്താ അവര്‍ സമരിക്കാത്തത്?  

(മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

ഇത്2013 ഏപ്രില്‍ 1 മുതല്‍ നിയമിതരാകുന്നവര്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. എന്തുകൊണ്ട് നിലവിലുള്ള ജീവനക്കാര്‍ എതിര്‍ക്കുന്നു:

PFRDA ബില്‍ ഇതുവരെയും നിയമമായിട്ടില്ല.  സംസ്ഥാന സര്‍ക്കാര്‍ പറയുംപോലെ പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയെങ്കില്‍ അവിടങ്ങളിലുള്ള എം.പി.മാരുടെ സഹായത്തോടെ കേന്ദ്രത്തില്‍ ഈ നിയമം  പാസ്സാക്കാത്തതെന്താണ്. അതിനെന്താണ് തടസ്സം?   അപ്പോള്‍ നിലവിലില്ലാത്ത നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് അടിച്ചേല്‍പിച്ചുകഴിഞ്ഞാല്‍ ഇഷ്ടമുള്ള clauses ചേര്‍ത്ത് അതിനു കൂടുതല്‍ പല്ലും നഖവും നല്‍കാന്‍ കഴിയും.  തുടക്കമെന്നനിലയില്‍ പുതിയ ജീവനക്കാരെ ഇതിനു ചുവട്ടിലാക്കിയാല്‍ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ മുഖേനെ മറ്റുള്ളവരെയും ഇതിന്‍െറ കീഴില്‍ കൊണ്ടുവരാന്‍ പറ്റും.  ഇത് നടപ്പാക്കിയാല്‍ ക്രമേണ സംസ്ഥാന സര്‍വ്വീസില്‍ രണ്ടുതരം ജീവനക്കാരുണ്ടാകും.  അവര്‍ക്ക് ചില കാര്യങ്ങളിലെങ്കിലും യൂണിറ്റി ഇല്ലാതാകും.  ക്രമേണ ഒത്തൊരുമിച്ചൊരു പണിമുടക്കം പോലും നടത്താനാവാത്തവിധം ശക്തി ക്ഷയിച്ചവരാകും.  പിന്നെ ആ മേഖലയില്‍ എന്തുവേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും കയറി മേയുവാനാകും.    ഇത് ഭിന്നിച്ചു ഭരിക്കല്‍ രീതിയല്ലാതെ മറ്റൊന്നല്ല.  

മുകളില്‍ നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.

ഇനി ചില കടലാസുകള്‍ കാണാം.



6.1.2013-ലെ കേരളകൌമുദിയില്‍ നിന്നും എടുത്തതാണ് മുകളിലുള്ളത്.









 ഇക്കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ.


(മുകളില്‍ വലതുവശത്ത് നല്‍കിയിരിക്കുന്ന Poll-ല്‍ പങ്കെടുക്കാന്‍ മറക്കരുത്.  )

No comments:

Post a Comment